ആലപ്പുഴ: ആലപ്പുഴ സായിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലു കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയായ അപര്‍ണ(15) ആണു മരിച്ചത്.
സായി കേന്ദ്രത്തിലെ തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികള്‍ ബുധനാഴ്ച വൈകിട്ടോടെയാണ് വിഷക്കായ കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഒരാളുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചികിത്സയിലുള്ള മറ്റു മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതു മരണം സംഭവിക്കാന്‍ കാരണമായെന്ന് ആരോപണമുണ്ട്. ബോട്ട് മര്‍ഗ്ഗവും മറ്റ് അസൗകര്യങ്ങളും പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ആറ് മണിക്കൂറോളം വൈകിപ്പിച്ചെന്നാണ് ആരോപണം.
പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. അധികൃതര്‍ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: