ജനീവ: എബോള വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11,000 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ബുധനാഴ്ചയാണു ലോകാരോഗ്യ സംഘടന പുതിയ കണക്ക് പുറത്തു വിട്ടത്. വിവിധ രാജ്യങ്ങളിലായി 11,005 പേരാണു മരിച്ചത്.
26,593 പേര് രോഗബാധിതരുമായി. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിയേറ ലിയോണ്‍ എന്നിവിടങ്ങളിലാണ് എബോള ഏറ്റവും കൂടുതല്‍ നാശം വിതച്ചിരുന്നത്.
എബോള ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടഞ്ഞതു ലൈബീരിയയിലാണ്. ലൈബീരിയയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഗ്വിനിയയിലും സിയേറ ലിയോണയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: