തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കേസ് ഏഴ് ദിവസത്തിനകം തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെന്നും പണം എവിടെ പോയെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറയുമെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
മന്ത്രി ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി. വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിസമ്മതിച്ചു. 2012ലും ബാബു മൂന്ന് കോടി രൂപ കോഴ വാങ്ങിയിട്ടുണ്ട്. അന്ന് സെക്രട്ടേറിയറ്റിലെത്തി 50 ലക്ഷം രൂപ താന്‍ തന്നെയാണ് കൈമാറിയതെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: