ന്യൂദല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് ആക്ട് (കുട്ടികളുടെ പരിചരണവും ശ്രദ്ധയും നല്കല്) ഭേദഗതി ലോക്സഭ പാസ്സാക്കി.
രാജ്യത്ത് കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നു വരുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയത്.
16നും 18നും ഇടയിലുള്ള കുട്ടികളിലാണ് അക്രമവാസന വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയത്. ഈ പ്രവണത തടയുന്നതിന്റെ ഭാഗമായി ഈ പ്രായത്തിലുള്ളര് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവരെ മുതിര്‍ന്നവരായി പരിഗണിച്ച് ശിക്ഷ വിധിക്കും.
ശിക്ഷകളെ നിസാരം, ഗുരുതരം, അതീവ ഗുരുതരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇവയ്ക്കുള്ള ശിക്ഷാ നടപടി ക്രമങ്ങളും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകഗാന്ധിയാാണ് ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
കുട്ടികളെ ശിക്ഷിക്കാന്‍ താല്്പര്യപ്പെടുന്നില്ലെന്നും രാജ്യത്തെ ക്രിമിനല്‍ വാസന വര്ധിച്ചുവന്നതിനെ തുടര്‍ ന്നാണ് ഇത്തരത്തില്‍ പരിഷ്കരിക്കുന്നതെന്നും മനേക ഗാന്ധി ബില്‍ അവതരണവേളയില്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2012 ഡിസംബര്‍ 16ന് ദല്‍ഹി നിര്‍ഭയ സ്ത്രീപീഡനക്കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ജുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: