പാട്ന: മുതിര്‍ന്ന ആര്‍ജെഡി നേതാവും എംപിയുമായ പപ്പു യാദവിനെ(രാജേഷ് രഞ്ജന്‍) പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കല്‍.മഥേപുരയില് നിന്നുള്ള എംപിയാണ് പപ്പു.
പാര്‍ട്ടിയുടേയും നേതാവ് ലാലു പ്രസാദ് യാദവിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് പപ്പു യാദവ് കൈക്കൊണ്ടുവരുന്നതെന്ന് പാര്‍ട്ടി പ്രന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി രാംദേവ് ഭണ്ഡാരി ആരോപിച്ചു.പപ്പു രൂപീകരിച്ച യുവശക്തിയെന്ന സംഘടനയുടെ പ്രചാരണത്തിന് ലാലുവിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉപയോഗിച്ചതായും ഭണ്ഡാരി പറയുന്നു.
ബീഹാറില്‍, നിതീഷ്കുമാര്‍ വിരുദ്ധനും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മഞ്ജിയുമായി അടുത്ത ബന്ധം ഉള്ള പപ്പു മഞ്ജിയുടെ സര്‍ക്കാരിനെ കുറച്ചുകാലം രക്ഷിച്ചു നിറുത്തതില് വലിയ പങ്കും വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: