ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഞ്ച് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിച്ചു. രണ്ടാംലോക മഹായുദ്ധത്തില്‍ റഷ്യയുടെ വിജയത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തില്‍ രാഷ്ട്രപതി പങ്കെടുക്കും.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ആണവ സഹകരണം, പ്രതിരോധ സഹകരണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ചും ചര്‍ച്ച നടത്തും. നിരവധി കരാറുകളിലും രാഷ്ട്രപതി ഒപ്പുവെക്കും. വിജയദിനാഘോഷത്തോടനുബന്ധിച്ചുള്ള പരേഡില്‍ കരസേനയും പങ്കെടുക്കും.
രാഷ്ട്രപതിക്കൊപ്പം റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ, വിവിധ ഉന്നത ഉദ്യോഗസ്ഥന്മാരും സംഘത്തിലുണ്ട്. പുടിന്റെ ഡിസംബറിലെ ഭാരത സന്ദര്‍ശനത്തില്‍ അടുത്ത ദശകത്തിലേക്കുള്ള സഹകരണത്തിനായി നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനി, ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതിയെ യാത്രയയ്ക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: