ന്യൂദല്‍ഹി: ഖാദിയുല്പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികള്‍ വന്‍വിജയത്തിലേക്ക്. 2014 ഏപ്രില്‍ 13 മുതല്‍ 2015 ഏപ്രില്‍ 28 വരെയായി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ വില്‍പ്പനയില്‍ അറുപതു ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നടപടികള്‍ക്കു പുറമേ ഖാദി വാങ്ങാനുള്ള മോദിയുടെ മന്‍കീ ബാത്തിലൂടെയുള്ള അഭ്യര്ഥനയാണ് മറ്റൊരു പ്രധാനകാരണം.
ഖാദി റെഡി മെയ്ഡ് വസ്ത്രങ്ങളുടെ വില്‍പ്പന മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 86 ശതമാനമാണ് കൂടിയത്. മറ്റു മിക്കയുല്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ 60 ശതമാനത്തിലേറെ വര്‍ദ്ധനയാണ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: