കൊച്ചി: പോലീസ് ഫലപ്രദമായി ചെറുത്തത് കൊണ്ടാണ് മാവോയിസ്റ്റുകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കഴിയാതെ വന്നതെന്ന്്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മിലിറ്ററി പോളിഫെയ്സ് ക്യാമ്പയിനാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നത്.
നാഗാലാന്റ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രവര്‍ത്തനമാണിത്. പോലീസിന്റെ സമയോചിതമായ ഇടപെല്‍ മൂലമാണ്് പ്രസ്തുത പരിപാടി നടക്കാതെ പോയത്. സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. ഒപ്പറേഷന് സുരക്ഷയിലൂടെ 49,429 സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍കുമാര്‍ സിന്‍ഹക്കാണ് ഇതിന്റെ ചുമതല.
സ്ത്രീസുരക്ഷക്കും, മാഫിയകള്‍ക്കെതിരേയുള്ള നടപടിയും ശക്തമാക്കാന്‍ കഴിഞ്ഞതായി ചെന്നിത്തല അവകാശപ്പെട്ടു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഭ്യന്തരവകുപ്പിന്റെ സേവനം ജനങ്ങളില്‍ എത്തിക്കാന്ആരംഭിച്ച ആന്‍ഡ്രോയ്ഡ് ആപഌക്കേഷന്‍ പരിപാടി രണ്ടാം ഘട്ടമായി ഐ ഫോണിലും ലഭ്യമാകും.
അഭ്യന്തമന്ത്രിയുമായി സംവദിക്കാനും, പരാതി നല്‍കാനും ജനങ്ങള്‍ക്ക് നേരിട്ട് അവസരം ലഭിക്കും. നാല് മസം കൊണ്ട് 10000 പേര് മൊബൈല്‍ ആപഌക്കേഷനിലൂടെ പരാതി സമര്‍പ്പിച്ച് കഴിഞ്ഞതായും അഭ്യന്തരമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: