അങ്ങനെയുള്ള അഹന്തയും മമതയും ദുഃഖകാരണമായിട്ടേ പരിണമിക്കുകയുള്ളൂ എന്ന് വേദപുരാണേതിഹാസങ്ങള്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ധര്‍മ്മനിഷ്ഠനായ മഹാബലിയുടെ ആ ദുരഭിമാനം ഇല്ലാതാക്കി അദ്ദേഹത്തെ സംസാരസമുദ്രത്തില്‍നിന്ന് സമുദ്ദരിക്കുന്നതിനും ദേവന്മാരെ സമാശ്വസിപ്പിക്കുന്നതിനും വേണ്ടിയാണ് ഭഗവാന് ആഗ്രഹിച്ചത് . അദ്ദേഹം മഹാബലിയോടു പറഞ്ഞു:
”അല്ലയോ രാജാവേ, തൃഷ്ണയ്ക്ക് തൃപ്തി ഒരിക്കലും ഉണ്ടാവുകയില്ല. തന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള ഭോഗവിഷയങ്ങളെക്കുറിച്ച് മനുഷ്യന് ഇച്ഛിക്കുന്നത് ശരിയല്ല. അങ്ങനെ ഇച്ഛിച്ചാല്‍ അവന് ഒരിക്കലും ശാന്തി ഉണ്ടാകുന്നതല്ല. എനിക്കു വേണ്ടത് മൂന്നടി ഭൂമി മാത്രമാണ്. അതില്കൂടുതല് എനിക്കുവേണ്ട”.
അതുകേട്ടു മഹാബലി മൂന്നടി ഭൂമി ദാനം ചെയ്യുവാന്‍ ഒരുങ്ങി അപ്പോള്‍ അതീന്ദ്രിയജ്ഞാനനിധിയായ ശുക്രാചാര്യര്‍ ആ പ്രവൃത്തിയില്‍ നിന്ന് മഹാബലിയെ പിന്തിരിപ്പിക്കുവാന് ശ്രമിച്ചു. അദ്ദേഹം മഹാബലിയോടു ഇങ്ങനെ പറഞ്ഞു: ” ബ്രഹ്മചാരിയുടെ വടിവില്‍ ഇവിടെ വന്നിരിക്കുന്നത് ഒരു സാധാരണ വ്യക്തിയല്ല; സാക്ഷാല്‍
നാരായണന്തന്നെയാണ്. അദ്ദേഹം മൂന്നുലോകവും അളന്നെടുക്കും. ഈ മൂന്നുലോകവും അദ്ദേഹത്തിന്റെ രണ്ടു കാലടികളില്‍ ഒതുങ്ങുവാനുള്ളൂ. മൂന്നാമത്തെ കാലടിക്കുള്ള സ്ഥാനം കൊടുക്കുവാനുള്ള നിന്റെ സങ്കല്പം എങ്ങനെ പൂര്‍ണമാക്കും. അത് പൂര്‍ണമാക്കിയില്ലെങ്കില്‍ നിനക്ക് നരകത്തില്‍ പതിക്കേണ്ടിയും വരും” അതിനു മഹാബലി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: