മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് പിടിമുറുക്കി. ഒന്നാം ഇന്നിംഗ്സില്‍ 8ന് 557 എന്ന കൂറ്റന്‍ സ്കോറിന് ഡിക്ലയര്‍ ചെയ്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ബംഗ്ലാദേശിനെ 5ന് 107 എന്ന നിലയിലേക്ക് തള്ളിയിട്ടു. അസ്ഹര്‍ അലിയുടെ (226) ഡബിള്‍ സെഞ്ച്വറിയും യൂനിസ് ഖാന് (148) ആസാദ് ഷെഫീഖ് (107) എന്നിവരുടെ സെഞ്ച്വറികളുമാണ് പാക് പടയെ മികച്ച സ്കോറിലെത്തിച്ചത്.
രണ്ടു പേരെവീതം പുറത്താക്കിയ ജുനൈദ് ഖാനും യാസിര്‍ ഷായും ബംഗ്ലാ കടുവകളെ ബാറ്റിങ് തകര്‍ച്ചയിലേക്ക് തള്ളിയിടുകയും ചെയ്തു. തമീം ഇക്ബാല്‍ (4), ഇമ്രുല്‍ കെയ്സ് (32), മൊമിനുള്‍ ഹക്ക് (13), മുഹമ്മദുള്ള (28), നായകന് മുഷിഫിക്കര് റഹീം (12) തുടങ്ങിയവരാരും ക്രീസില്‍ അധികസമയം ചെലവിടാനുള്ള ക്ഷമകാട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: