കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പദ്ധതി തുക വിനിയോഗത്തിന് ട്രഷറികളില്‍ നിയന്ത്രണം. 2014-15 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം സമയ പരിധിയുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിരിക്കെയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ തയ്യാറായ ബില്ലുകള്‍ ഇപ്പോള്‍ സമര്‍പ്പിക്കുമ്പോള്‍ മടക്കുകയാണ് ചില ട്രഷറികള്‍. ബില്ലുകള്‍ വാങ്ങാന്‍് സര്‍ക്കാര്‍ ഉത്തരവില്ലെന്നാണ് ട്രഷറികളുടെ പൊതു നിലപാട്.
ബില്ലുകള്‍ പുതിയ വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്ത് ഡിപിസി അംഗീകാരം വാങ്ങണമെന്നും അവിടെ നിന്ന് വിശദീകരണമുണ്ട്. അതിനര്‍ത്ഥം നടപടിക്രമങ്ങളെല്ലാം പുതുതായി പൂര്‍ത്തിയാക്കണമെന്നാണ്. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷം ഷോര്‍ട്ട് ഫാള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബില്ലുകള്‍ തടസ്സമില്ലാതെ 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ മാറാമെന്നും അതിനായി വേറെ ഉത്തരവിന്റെ ആവശ്യമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31 ന് ബില്ലുകളെല്ലാം സമര്‍പ്പിച്ച് പണമൊഴുക്ക് തടയുന്നതിനുള്ള തന്ത്രമായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും മോശമായ പദ്ധതി നിര്‍വഹണമാണ് നടന്നത്. വികസന ഫണ്ടിനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ 66.9 ശതമാനമാണ് ചെലവഴിച്ചത്-2094.08 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തുകള്‍ 553.75 കോടി രൂപയും (80.34 ശതമാനം) ജില്ലാ പഞ്ചായത്തുകള്‍ 574.20 കോടി രൂപയും (62.78 ശതമാനം), മുനിസിപ്പാലിറ്റികള്‍ 398.92 കോടി (66.8 ശതമാനം)രൂപയുമാണ് വിനിയോഗിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുന്നില്ലെന്നാണ് സൂചന. പദ്ധതി നടത്തിപ്പില്‍ ഇക്കാര്യം വ്യക്തമാണ്. പദ്ധതികള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ വെട്ടിച്ചുരുക്കാനുള്ള ആലോചനയും ഉന്നത തലത്തില്‍ നടക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തീകരണ പ്രക്രിയ സമയബന്ധിതമായി തീര്‍ക്കേണ്ട ഘട്ടമാണിപ്പോള്‍. എന്നാല്‍ ഈ നീക്കം ഇഴഞ്ഞു നീങ്ങുകയാണ്. 101 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 488.06 കോടി രൂപയുടെ പദ്ധതിക്കേ ഇതുവരെ അംഗീകാരം തേടിയിട്ടുള്ളു. ഇതില്‍ 85 ഗ്രാമപഞ്ചായത്തുകള്‍ 349.98 കോടി രൂപയുടെയും ബ്ലോക്ക് പഞ്ചായത്തുകള്‍ 138.05 കോടി രൂപയുടെയും പദ്ധതിയാണ് അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: