പത്തനംതിട്ട: ശബരിഗിരിയില്‍ വൈദ്യുതി ഉല്പാദനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ജലവൈദ്യുതി പദ്ധതിയുടെ ബട്ടര്‍ഫ്ളൈ വാല്‍വിലുണ്ടായ ചോര്‍ച്ച പരിഹരിച്ചത്.ഞായറാഴ്ച രാത്രിയാണ് വാല്‍വിന് സമീപമുള്ള സമ്മര്‍ദ്ദം അളക്കുന്ന പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നിലയത്തിലെ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവെക്കുകയായിരുന്നു. കക്കി ടണലിന്റെ ഷട്ടറുകളടച്ച് ശബരിഗിരി പദ്ധതി പ്രദേശത്തേക്ക് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കടത്തിവിടുന്നതും തടഞ്ഞു.
കഴിഞ്ഞ ദിവസം പണികള്‍ പൂര്‍ത്തീകരിച്ച് ടണലില്‍ വെള്ളം നിറച്ചതോടെ ഒന്ന്, രണ്ട് ജനറേറ്ററുകളില്‍ ഭാഗികമായി വൈദ്യുതി ഉത്പാദനം നടത്തുകയായിരുന്നു. രാത്രിയോടെ മൂന്നും നാലും ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ആറു ജനറേറ്ററുകളില്‍ നിന്നും പൂര്‍ണ്ണതോതില്‍ ഉല്‍പ്പാദനം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം രണ്ടു കോടി രൂപ മുടക്കി പെന്‍സ്റ്റോക്ക് പൈപ്പില്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ചെന്നൈ ശരവണ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് പണികള്‍ നടത്തിയിരുന്നത്. ഇവര്‍ നല്‍കിയിട്ടുള്ള ഗാരണ്ടി കാലയളവിലാണ് ചോര്ച്ചയുണ്ടായതെന്നതിനാല് ഇപ്പോഴത്തെ പണികള്‍ അവരുടെ ചുമതലയിലാണ് നടക്കുന്നത്.
കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ തിങ്കളാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. അഞ്ചുദിവസത്തെ ജോലികളാണ് അധികൃതര്‍ നിശ്ചയിച്ചിരുന്നതെങ്കിലും നാലുദിവസം കൊണ്ടുതന്നെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. ശബരിഗിരി പദ്ധതിയുടെ ശേഷി 365 മെഗാവാട്ടാണ്.നിലയത്തിന്റെ തകരാര്‍ കാരണം കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് 365മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: