തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ധനമന്ത്രി കെ.എംമാണിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുതട്ടില്‍. മന്ത്രി കെ.ബാബുവിനെ രക്ഷിക്കാനുള്ള നീക്കവും സജീവം. മാണിക്കെതിരായ അന്വേഷണം മെയ് 15നകം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്കി.
എന്നാല്‍ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിലപാടെടുത്തു. കെ.എം.മാണിയുടെ മകന് ജോസ് കെ.മാണിയെ യുഡിഎഫ് ജാഥയില്‍ ക്യാപ്റ്റനാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. മെയ് 19ന് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ സംഘടിപ്പിക്കുന്ന നാലുമേഖലാ ജാഥകളില്‍ കേരള കോണ്‍ഗ്രസ് എം പങ്കെടുക്കില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി. ഇതോടെയാണ് മാണിയെ അനുനയിപ്പിക്കാന്‍ അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.
എന്നാല്‍ അന്വേഷണത്തിനു സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന നിലപാട് ആഭ്യന്തരമന്ത്രി സ്വീകരിച്ചതോടെ കേരള കോണ്‍ഗ്രസ് എം നിലപാട് കര്‍ശനമാക്കി. ഇതോടെ മധ്യമേഖലാ ജാഥയില്‍ ജോസ് കെ.മാണിയെ ജാഥാക്യാപ്റ്റനാക്കുന്നത് എതിര്‍ത്ത എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചനടത്തി അവരെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമം തുടങ്ങി.
മന്ത്രി കെ.ബാബുവിനെതിരെ ബിജുരമേശ് മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ രഹസ്യമൊഴി മാത്രം അന്വേഷിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് വിജിലന്‍സ്. ബാര്‍ കോഴകൊണ്ട് കെ.ബാബു ഭൂമി വാങ്ങിയതായും മറ്റും ബിജുരമേശ് ആരോപിച്ചിരുന്നു. ബാബുവിനെതിരെ പ്രത്യേക കേസെടുത്ത് അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചിരുന്നു. അതുകൊണ്ട് മന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട് ബിജുരമേശ് നല്കിയ മൊഴിയിന്മേലും അന്വേഷണമുണ്ടാകില്ല. ഇതു ചൂണ്ടിക്കാട്ടി ബിജുരമേശ് പ്രത്യേക പരാതി നല്‍കും. വിജിലന്‍സിന്റെ ഈ നിലപാടില്‍ ഭിന്നാഭിപ്രായമുള്ള അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ജേക്കബ് തോമസ് സ്വയം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: