ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നില്‍. 518 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 228 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവു പാര്‍ട്ടി വിജയിച്ചു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ പിന്നിലായിരുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണു എക്സിറ്റ് പോള്‍ പ്രവചനം. ഇതിനകം തന്നെ ലേബര്‍ പാര്‍ട്ടിയുടെ നിരവധി സിറ്റിംഗ് സീറ്റുകള്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി പിടിച്ചെടുത്തിട്ടുണ്ട്.
ഭരണം നിലനിര്‍ത്താനാവുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 316ഉം ലേബര്‍ പാര്‍ട്ടിക്ക് 239ഉം സീറ്റുകളാണ് എക്സിറ്റ് പോള്‍ പ്രവചനം. ഈ സാഹചര്യത്തില്‍ എസ്എന്‍പി, എല്‍ഡി, പിസി എന്നീ ചെറുകക്ഷികള്‍ നേടുന്ന സീറ്റുകള്‍ നിര്‍ണായകമാവും. രണ്ട് മണിക്കൂറിനകം സമ്പൂര്‍ണ ഫലം വ്യക്തമാകും.
സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ(എസ്.എന്‍.പി) ചരിത്രവിജയമാണ് ഫലത്തിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്. സ്കോട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജിം മര്‍ഫിയും മറ്റൊരു പ്രമുഖ നേതാവായ ഡഗ്ലസ് അലക്സാണ്ടറും പരാജയപ്പെട്ടു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടു.
ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആരംഭിച്ച വോട്ടെടുപ്പ് പുലര്‍ച്ചെ 2.30 വരെ നീണ്ടു. അഞ്ച് കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 50,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: