മുംബൈ: വാഹനാപകടക്കേസില്‍ അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അപ്പീലില്‍ തീരുമാനം ആവുംവരെ ശിക്ഷ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
കോടതിക്കു പുറത്ത് സല്മാന് ആരാധകന് ആത്മഹത്യാ ശ്രമം നടത്തിയതുള്‍പ്പടെ നാടകീയ രംഗങ്ങള്‍ക്കിടെയാണ് കോടതി വിധി.
ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടാണ് സല്മാന് കോടതിയെ സമീപിച്ചത്. സല്മാന് ഖാന് കോടതിയില്‍ ഹാജരാകില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കും
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയും സെഷന്‍സ് കോടതിയില്‍ സല്‍മാനു വേണ്ടി വാദിച്ച ശ്രീകാന്ത് ശിവ്ദെയുമായിരിക്കും ഹൈക്കോടതിയില്‍ ഹാജരായത്.ബുധനാഴ്ചയാണ്, മുംബയ് സെഷന്‍സ് കോടതി സല്മാന് ഖാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
എന്നാല്‍, അന്ന് തന്നെ സല്മാന് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സല്മാന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കേസ് പരിഗണിച്ച കോടതി, സല്‍മാന്റെ അഭിഭാഷകരുടെ വാദം അംഗീകരിക്കുകയായിരുന്നു. വേനലവധിക്ക് ഹൈക്കോടതി ഇന്ന് പിരിയുന്നതിനാല്‍ തന്നെ കേസ് ഇനി ഉടനെ പരിഗണിക്കാന്‍ ഇടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: