കൊച്ചി: കൈവെട്ട് കേസിലെ വിധി കുറ്റ കൃത്യത്തിലെ ഗൗരവം ഉള്‍ക്കൊള്ളാതെ. ഭീകര പ്രവര്‍ത്തനമെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്‍ഐഎ കുറ്റപത്രം. ഭീകരവാദ വിരുദ്ധ നിയമ പ്രകാരം പത്ത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും പരമാവധി ശിക്ഷയായ ജീവപര്യന്തം നല്കാന് കോടതി തയ്യാറാകാത്തത് ആശങ്കയുണര്‍ത്തുന്നു.
സംസ്ഥാനത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീതാകേണ്ടിയിരുന്ന വിധിയില്‍ സാമൂഹിക പ്രത്യാഘാതങ്ങള്‍ പരിഗണനക്ക് വന്നില്ല. ഭീകരവാദ വിരുദ്ധ നിയമവും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതില്‍ പരാജയപ്പെടുന്നു. പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ സ്വഭാവത്തിനും തീവ്രതയ്ക്കുമനുസരിച്ചുള്ള ശിക്ഷ നല്‍കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: