കൊല്‍ക്കത്ത: പവര്‍ പ്ലേയില്‍ റണ്‍സ് കണ്ടെത്താനാവാത്തതാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സിനോടുള്ള തോല്‍വിക്കു കാരണമെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്ടന് ജെ.പി. ഡുമിനി. വ്യാഴാഴ്ച രാത്രിയിലത്തെ മത്സരത്തില്‍ 13 റണ്‍സിനാണ് ഡെവിള്‍സ് പരാജയം രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡ്ഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
യൂസഫ് പഠാന് (42) അവരുടെ ടോപ് സ്കോറര്‍. മറുപടിക്കിറങ്ങിയ ഡെവിള്‍സ് 6ന് 158ല്‍ ഒതുങ്ങി. ശ്രേയസ് അയ്യര്‍ (40) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. യുവരാജ് സിങ് (0) വീണ്ടും നിരാശപ്പെടുത്തി. നാലുപേരെ മടക്കിയ ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയാണ് ഡെവിള്‍സിനെ വരച്ചവരയില്‍ നിര്‍ത്തിയത്.
ബാറ്റിങ് ലൈനപ്പിന്റെ ശക്തിവെച്ചു നോക്കുമ്പോള്‍ നമുക്ക് ജയിക്കാമായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ല. പക്ഷേ, പവര്‍ പ്ലേയില്‍ ആഗ്രഹിച്ചതുപോലെ സ്കോര്‍ ചെയ്യാന്‍ സാധിക്കാത്തത് വിനയായി, ഡുമിനി പറഞ്ഞു.
പവര്‍ പ്ലേ കൊല്‍ക്കത്ത നന്നായി മുതലാക്കി. ആദ്യ ആറോവറില്‍ നമ്മള് 15 മുതല്‍ 20 റണ്‍സ് വരെ പിന്നിലായിരുന്നു. അതിനൊപ്പം ഒട്ടേറെപ്പിഴവുകളും തോല്‍വിയിലേക്ക് നയിച്ചെന്നും ഡുമിനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: