തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണ. മന്ത്രി ബാബുവിന്റെ മണ്ഡലമായ തൃപ്പുണിത്തുറയില്‍ യുഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് മന്ത്രിബാബുവിനെ പ്രതിപക്ഷം ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ വിമാത്താവളം,വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ പേരിലാണ് മന്ത്രി കെ ബാബുവിനെതിരെ പ്രതിപക്ഷം ആരോപണവുമയി രംഗത്ത് വന്നത്. ആരെതിര്‍ത്താലും വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് മറുപടിയുമായാണ് മന്ത്രിയുടെ മണ്ഡലമായ തൃപ്പുണിത്തുറയില്‍ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്.
വിഴിഞ്ഞം പദ്ധതിയുടെ പിന്നില്‍ 300 കോടിരൂപയുടെ അഴിമതിയുണ്ടെന്ന കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിളളയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ആരോപണം ഉന്നയിച്ച്, തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: