റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനാണു മാവോയിസ്റ്റുകള്‍ ഇവരെ ബന്ദികളാക്കിയത്.
ശനിയാഴ്ച മൂന്നൂ പരിപാടികളാണ് മോദിക്കിവിടെയുള്ളത്. കര്‍ശന സുരക്ഷയിലാണു പരിപാടികള്‍ നടക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റ് അനുകൂല സംഘടനകള്‍ പ്രദേശത്ത് രണ്ട് ദിവസത്തെ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
സുക്മ ജില്ലയില്‍നിന്ന് മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചവരെയാണ് മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നക്സലുകളുടെ സ്വാധീന കേന്ദ്രമായ ദന്തേവാഡയിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. 2013ല്‍ കോണ്‍ഗ്രസ് നേതാക്കളെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്ത ജിറം താഴ്വരയ്ക്ക് സമീപമുള്ള തോംഗ്പാലിലാണ് ഗ്രാമീണരെ പിടിച്ചു കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: