ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കുതിച്ചുതുടങ്ങുന്നു. ഇതിന്റെ ഭാഗമായി ആയുധങ്ങളും സൈനിക വാഹനങ്ങളും മറ്റും നിര്‍മ്മിക്കാന്‍ 46 ലൈസന്‍സുകള്‍ നല്‍കിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഭാരം കുറഞ്ഞ കവചിത വാഹനങ്ങള്‍, ആയുധ സംവിധാനങ്ങള്‍, സൈനിക വാഹനങ്ങള്‍, വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന യുദ്ധോപകരണങ്ങള്‍ എന്നിവര്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്.
ലോക്സഭയില്‍ പ്രതിരോധസഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് അറിയിച്ചതാണിത്. ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍, വ്യോമപ്രതിരോധ ഉപകരണങ്ങള്‍, ഹെലിക്കോപ്ടറുകള്‍ എന്നിവര്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
മെയ്ക് ഇന്‍ഇന്ത്യ പദ്ധതി പ്രകാരം ഇസ്രായേലും ജപ്പാനും കൊറിയയും പ്രതിരോധ ഉപകരണങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: