തൃശൂര്‍: തൃശൂരില്‍ 15,16,17 തിയതികളില്‍ നടക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകള്‍ നാളെ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കദംബന്‍ നമ്പൂതിരിപ്പാട് പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ മുതല്‍ പതിനാലു വരെ വടക്കുംനാഥ ക്ഷേത്രമൈതാനിയിലെ തെക്കേ ഗോപുരനടയിലാണ് സമ്മേളനം.
നാളെ വൈകിട്ട് 5.30ന് ഘര്‍വാപസിയും ഗോവധവും വിവാദങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം.ടി.രമേശ് വിഷയാവതരണം നടത്തും. സമിതി സംസ്ഥാന പ്രസിഡന്റ്കദംബന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴനാടന്,ഫാ.ഫ്രാന്‍സിസ് ആലപ്പാട്ട്,എം.പീതാംബരന് എന്നിവര്‍ പങ്കടുക്കും.
12 ന് ജാതീയതയും പാലിയം വിളംബരവും എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍മാസ്റ്റര്‍,ദളിത് ചരിത്രകാരന് കെ.കെ.കൊച്ച്, വിന്‍സെന്റ് പുത്തൂര്‍,ആര്.വി.ബാബുഎന്നിവര്‍ സംസാരിക്കും.ഡോ.പുത്തേഴത്ത് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.പ്രെഫ.വി.ടി.രമ അദ്ധ്യക്ഷത വഹിക്കും.
13 ന് ക്ഷേത്ര സ്വത്തും വിവാദങ്ങളും എന്ന സെമിനാര്‍ ധര്‍മ്മ ജാഗരണ്‍ സമന്വയ വിഭാഗ് പ്രമുഖ് വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. ഡോ.കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിക്കും. പത്രപ്രവര്ത്തകന് മുരളി പാറപ്പുറം വിഷയാവതരണം നടത്തും. ആസൂത്രണ കമ്മീഷന് അംഗം സി.പി.ജോണ്‍.അഡ്വ.ജയസൂര്യന്‍ എന്നിവര്‍ പങ്കെടുക്കും.
14 ന് ക്ഷേത്രം ക്ഷേത്ര വിശ്വാസികള്‍ക്ക് എന്നവിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെ.ജയപ്രസാദ് വിഷയാവതരണം നടത്തും. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിക്കും.ബ്രഹ്മചാരി ജയശങ്കര്‍, അഡ്വ.എ.ജയശങ്കര്‍,അഡജ്വ.ബി.ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.പി.ഭരത്കുമാര്‍,വൈസ് ചെയര്മാന് എം.വി.നടേശന്,കെ.നന്ദകുമാര്‍,പി.ആര്.പ്രഭാകരന് എന്നിവര്‍ പത്രമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: