തിരുവനന്തപുരം: അഴിമതിക്കെതിരെ 19ന് ബിജെപി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിലും അമിത്ഷാ പങ്കെടുക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ബിജെപി മെമ്പര്‍ഷിപ്പ് വിതരണവും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി ഭാരതീയ വിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച മഹാസമ്പര്‍ക്ക് അഭിയാന് ശില്പശാലയില് സംസാരിക്കുകയായിരുന്നു മുരളീധരന്.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഒത്തുതീര്‍പ്പ് അഴിമതി രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടക്കുന്നത്. യുഡിഎഫിന്റെ അഴിമതിയെക്കുറിച്ച് പറയുന്ന എല്‍ഡിഎഫ് അവര്‍ ഭരണത്തില്‍ വരുമ്പോള്‍ കഴിഞ്ഞ ഭരണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ഐസ്ക്രീം കേസ്പോലുള്ളത് ഇതിനുദാഹരണമാണ്. ബാലക്യഷ്ണപിള്ളയെ ജിയിലിലടച്ചിതിനു കാരണം വി.എസ്. അച്യുതാനന്ദന് കേസ് കൊടുത്തതിനാലാണ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടി ബാലക്യഷ്ണപിള്ളയെ വീണ്ടും കൂട്ടുപിടി്ക്കുന്നതിനു പിന്നില്‍ ഒത്തുതീര്‍പ്പ് അഴിമതി രാഷ്ട്രീയമായതിനാലാണ്.
വികസന പദ്ധതികളില്‍ പലതും കേന്ദ്രം ചെയ്യാമെന്നു പറഞ്ഞിട്ടും സംസ്ഥാനം അതിനു തയ്യാറാകുന്നില്ല. കേരളത്തിലെ നേതാക്കള്‍ക്ക് വികസനത്തെക്കാള്‍ താല്പര്യം സ്വന്തം കാര്യം സംരക്ഷിക്കുന്നതിനാലാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ഇടതു വലതു മുന്നണികളിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു ശേഷമേ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളൂ എന്നും മുരളീധരന് പറഞ്ഞു.
പരേധ സമരം 18ന് വൈകുന്നേരം തുടങ്ങും .സെക്രട്ടേറിയറ്റിലെ നാലു ഗേറ്റുകളും ഉപരോധിക്കും.
മഹാസമ്പര്‍ക്ക അഭിയാന് ശില്പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ശ്രീശന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. പി. പി. വാവ, ജോര്‍ജ്ജ്കുര്യന്‍, യുവമേര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, മഞ്ചവിളാകം കാര്ത്തികേയന്, മലയിന്‍കീഴ് രാധാകൃഷ്ണന്, സിമിജ്യോതിഷ്, ജനകകുമാരി, മുളയറ രതീഷ്, മുക്കംപാലമൂട് ബിജു, വെള്ളാഞ്ചിറ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: