ന്യൂദല്‍ഹി: മികച്ച വക്കീലിനെ വച്ച് പണക്കാര്‍ക്കും വിഐപികള്‍ക്കും ജയില്‍ വാസം ഒഴിവാക്കാന്‍ കഴിയുമെന്ന ധാരണയാണ് സല്മാന് ഖാന് കേസിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുന്‍ഐപിഎസ് ഓഫീസറും ബിജെപി നേതാവുമായ കിരണ്‍ ബേദി.
ഖാന് ലഭിച്ച അഞ്ചു വര്‍ഷം തടവ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് കിരണ്‍ ബേദിയുടെ പ്രതികരണം. മദ്യപിച്ച് കാറോടിച്ച് ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നയാളെ ഇടിച്ചു കൊന്ന കേസിലാണ് പത്തു വര്‍ഷത്തിനു ശേഷം ഖാനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: