കൊല്‍ക്കത്ത: ആന്ദ്രെ റസലിന്റ വെടിക്കെട്ട് ബാറ്റിങ്ങില്‍ പഞ്ചാബില്‍ നിന്നും വിജയം കൊല്‍ക്കത്ത പിടിച്ചുവാങ്ങി. ഐപിഎല്ലിലെ 44 മത്സരമാണ് ഈഡന് ഗാര്‍ഡനെ ശരിക്കും ത്രസിപ്പിച്ചത്.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മുരളിവിജയും, വോറയും മികച്ച തുടക്കം സമ്മാനിച്ചു. പിന്നീട് എത്തിയ വൃഥിമാന്‍ സാഹ (33), ഗ്ലെയ്ന്‍ മാക്സ്വെല് 22 പന്തില്‍ 43 , മില്ലര്‍ 11 പന്തില്‍ 27 റണ്‍സ് എന്നിവരുടെ ബാറ്റിങ്ങാണ് 183 എന്ന മികച്ച സ്കോര്‍ പഞ്ചാബിന് സമ്മാനിച്ചത്. ഒരു വശത്ത് ബൗളര്‍മാര്‍ അടിവാങ്ങിക്കുമ്പോഴും 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് എടുത്ത സുനില്‍ നരേയന്റെ പ്രകടനമാണ് സ്കോര്‍ 200 കടക്കുന്നത് തടഞ്ഞത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തീടക്കം മോശമായിരുന്നു. ഒരു ഘട്ടത്തില്‍ 4ന് 83 എന്നതായിരുന്നു അവരുടെ സ്കോര്‍. എന്നാല്‍ ഇവിടെ ഒത്തുചേര്‍ന്ന റസലും യൂസഫ് പത്താനും ടീമിനെ വിജയതീരത്തോട് അടുപ്പിച്ചു. റസല്‍ 21 പന്തില്‍ 51 റണ്‍സും, യൂസഫ് പത്താന് 29 റണ്‍സും നേടി. അവസാനം ഇറങ്ങിയ പീയൂഷ് ചവഌയുടെ 11 പന്തില്‍ 18 ആണ് ശരിക്കും കൊല്‍ക്കത്തയ്ക്ക് വിജയം ഒരുക്കിയത്.
ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം നേടി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 159ന്റെ വിജയലക്ഷ്യം. നാല് പന്ത് അവശേഷിക്കേയാണ് മുംബൈ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയത്.വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ മുംബൈയ്ക്ക് സിമന്‍സും, പാര്‍ത്ഥിപ് പട്ടീലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാര്‍ത്ഥിപ് പട്ടീല്‍ (32 പന്തില്‍ 45) വീണതോടെ തുടര്‍ന്ന് രണ്ട് വിക്കറ്റ് തുടര്‍ച്ചായി നഷ്ടപ്പെട്ടു. എന്നാല്‍ രോഹിത്ത് ശര്‍മ്മയും അമ്പാടി റായിഡുവും രക്ഷപ്രവര്‍ത്തനം നടത്തി മുംബൈയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 125 റണ്‍സില്‍ എത്തി നില്ക്കുമ്പോള് 18 മത്തെ ഓവറില്‍ രോഹിത്ത് ഔട്ടായി.
എന്നാല്‍ 19 ഓവറില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നേടിയ മൂന്ന് സിക്സോടെ മത്സരം മുംബൈയ്ക്ക് അനുകൂലമായി. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്കായി ക്യാപ്റ്റന്‍ ധോണി 32 പന്തില്‍ 39 ഉം, നേഹി 17 പന്തില്‍ 36ഉം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: