മട്ടാഞ്ചേരി: അവിവാഹിതരായ ഒരുക്കുട്ടം ആളുകള്‍ ഫോര്‍ട്ടുകൊച്ചിയില്‍ താലിരൂപം കത്തിച്ചു. മരത്തില്‍ കെട്ടിതൂക്കിയ താലിയില്‍ പടക്കം കെട്ടി തിരികൊളുത്തിയായിരുന്നു പ്രതിഷേധ ചടങ്ങ് അരങ്ങേറിയത്. സദാചാര- മതസങ്കല്പത്തിനെതിരെ പരസ്യമായി കലാപത്തിന് ആഹ്വാനം നല്‍കിയാണ് താലികത്തിക്കല്‍ നടന്നത്.
പ്ലക്കാര്‍ഡുമേന്തി എത്തിയ 25 ഓളം പേര് നടത്തിയ താലി കത്തിക്കല്‍ സമരം ജനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതോടെ സംഘാടകര്‍ രോഷത്തോടെ വെല്ലുവിളികളും നടത്തി. ഞാറ്റുവേലയുടെ ആഭിമുഖ്യത്തില്‍ ബോബ്മാര്‍ലി അനുസ്മരണത്തിന്റെ മറവിലാണ് താലി സമരം നടന്നത്. സമരത്തിനെതിരെ പ്രതിഷേധമില്ലാതായതോടെ അഞ്ചോളം യുവതികളടങ്ങുന്ന സംഘം പാട്ടും, മുദ്രാവാക്യവുമായി ജനശ്രദ്ധയാകര്‍ഷിക്കാനും ശ്രമിച്ചു.
കൊച്ചി കടപ്പുറത്ത് തടിച്ചുകൂടിയ ജനാരവത്തെ ഒഴിവാക്കി അഴിമുഖ സമീപത്തെ ചീനവല സ്ക്വയറിലാണ് ഞാറ്റുവേലക്കാര്‍ താലി കത്തിക്കല്‍ സമരം നടത്തിയത്. വിജയന് കാക്കനാട് ഉദ്ഘാടനവും, കെ.കെ.എസ്. ദാസ് അദ്ധ്യക്ഷനായും നടന്ന പ്രതിഷേധത്തില്‍ ജനിസുല്ഫത്താണ് താലി രൂപത്തിന് തിരിതെളിച്ചത്. പോരാട്ടം- ഞാറ്റുവേല പ്രവര്‍ത്തകര്‍ ഒത്തുകൂടി നടന്ന താല കത്തിക്കല്‍ പങ്കെടുവാന്‍ മാവോയിസ്റ്റ് ഭീകരന് രൂപേഷിന്റെ മക്കളുമെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: