കല്പറ്റ: കെ.എം.മാണി മുഖ്യമന്ത്രിയെ കണ്ടു.മേഖലാ ജാഥകള്‍ മാറ്റണമെന്ന തങ്ങളുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാണ്. കെ.എം. മാണി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട്് ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു.
വയനാട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ ജാഥ നടത്തരുതെന്ന ആവശ്യം മാണി വീണ്ടും ഉന്നയിച്ചു.
എന്നാല്‍ ജാഥകള്‍ മാറ്റിവയ്ക്കാനോ ജാഥയ്ക്കു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാനോ സാധിക്കില്ലെന്നാണു കോണ്‍ഗ്രസ് നിലപാട്. മാണിയുടെ അസൗകര്യം എന്ന കാരണം ചൂണ്ടിക്കാട്ടി .വേണ്ടി വന്നാല്‍ മധ്യമേഖലാജാഥ മാത്രം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും കോണ്ഗ്രസിനുണ്ട്്. എന്നാല്‍ എല്ലാ മേഖലാജാഥകളും മാറ്റിവയ്ക്കണമെന്ന നിലപാടില്‍ നിന്നും കേരള കോണ്‍ഗ്രസ് പിന്നോട്ടു പോയിട്ടില്ല.
മേയ് അഞ്ചിനു മുമ്പ് ബാര്‍ കോഴ അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നതായും എന്നാല്‍ ഉറപ്പു ലഭിച്ചിട്ടില്ലെന്നും കരള കോണ്‍ഗ്രസ് ആരോപിക്കുന്നു. അന്വേഷണം നീളുന്നതും അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോരുന്നതും പാര്‍ട്ടിക്കു ദോഷം ചെയ്യുന്നുവെന്നാണു കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ജാഥ സംബന്ധിച്ചു താഴേത്തട്ടില്‍ നടക്കുന്ന ആലോചനായോഗങ്ങളില്നിന്നും വിട്ടുനില്‍ക്കാനാണ് ഇവരുടെ തീരുമാനം.
ജാഥകള്‍ മാറ്റേണ്ടെന്നായിരുന്നു ശനിയാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലെ തീരുമാനം. എന്നാല്‍ കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണു മധ്യമേഖലാജാഥയുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: