കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരും 29 സംസ്ഥാനസര്‍ക്കാരുകളും ടീം ഇന്ത്യയുടെ 30 തൂണുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബേണ്‍പൂരിലെ ഇസ്കോ ഉരുക്ക് പഌന്റിന്റെ നവീകരിച്ച പ്ലാന്റ് രാഷ്ട്രത്തിനു സമര്‍പ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ ഫെഡറലിസത്തെ പ്രകീര്‍ത്തിച്ച മോദി അത് ബലപ്പെടുത്താന്‍ കൈക്കൊണ്ട നടപടികളും വിശദീകരിച്ചു. നിതി ആയോഗിന്റെ രൂപീകരണം, സംസ്ഥാനങ്ങള്‍ക്ക് അധിക റവന്യൂ വീതംവച്ച് നല്കിയ കാര്യം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
കാലങ്ങളായുള്ള ബംഗഌ ഭാരത അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞു.ഭാരതത്തിലെ ഭൂമിശാസ്്രതപരമായ അസന്തുലിതാവസ്ഥയും ഇനി പരിഹരിക്കേണ്ടതുണ്ട്. കിഴക്കന്‍ ഭാരതവും വികസിക്കണം. അതിന് ബംഗാളിന്റെ വികസനം അത്യാവശ്യമാണ്. ധാതുസമ്പന്നമായ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജില്ലാ ധാതു ഫൗണ്ടേഷനുകള്‍ സ്ഥാപിക്കണം. അതുവഴി വികസനം ത്വരിതപ്പെടുത്തണം, മോദി പറഞ്ഞു.
ഐക്യമാണ് നമ്മുടെ ശക്തി. കൊല്‍ക്കത്ത ഓഡിറ്റോറിയത്തില്‍ നടന്ന മറ്റൊരു ചടങ്ങില്‍ മുഖ്യമ്രന്തി മമതാ ബാര്‍ജി പറഞ്ഞു.
മോദിയുടേയും മമതയുടേയും പ്രസംഗങ്ങള്‍ പരസ്പരസഹകരണത്തിന്റെ ആവശ്യകതയില്‍ ഊന്നിയുള്ളതായിരുന്നു. കേന്ദ്ര സംസ്ഥാനങ്ങള്‍ ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് ഇരുവരും നല്കിയതും. ഐക്യമാണ് ശക്തി. നാം ഭരണഘടാനുസൃതമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഭാരതം വികസിച്ചാല്‍ ബംഗാളും വികസിക്കും. മോദി സര്‍ക്കാരിനോടുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെന്ന സൂചന നല്കി മമത പറഞ്ഞു.
മാര്‍ച്ച് പത്തിന് മമത ദല്‍ഹിയില്‍ എത്തി മോദിയെ കണ്ടിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള മഞ്ഞുരുകുന്നതിന്റെ സൂചനയായിരുന്നു ഇത്. ഫെബ്രുവരിയില്‍ മോദി അധ്യക്ഷത വഹിച്ച നിതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: