പനാജി: താന്‍ കടന്നു പോകുമ്പാഴെല്ലാം തന്നെ സല്യൂട്ട് ചെയ്യേണ്ടെന്ന് പോലീസുകാരോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഒരോ തവണയും ട്രാഫിക് പൊലീസുകാരെ കടന്ന് പോകുമ്പോഴും അവര്‍ മുഖ്യമന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്രയിലെ പൊലീസുകാരോട് ഈ സംവിധാനം എടുത്തു കളയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ നടക്കുന്ന വിമണ്‍ എക്ണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഫട്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ വിവിഐപി സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നില്ല. അത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയതാണ്. തങ്ങളാണ് ഇന്ത്യ ഭരിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ മേലധികാരികളാണെന്നും കാണിക്കാന്‍ വേണ്ടി അവര്‍ ആരംഭിച്ചതാണിതെല്ലാം. എന്നാല്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയില്‍ നമുക്ക് അത് ആവശ്യമില്ല.
താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ നക്സല്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞ് തനിക്ക് പതിനഞ്ച് അകമ്പടി വാഹനങ്ങളാണ് പൊലീസ് നല്‍കിയതെന്നും എന്നാല്‍ താനത് അഞ്ചാക്കി കുറച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നബാധിത മേഖലകളില്‍ അല്ലാതെ മറ്റെവിടെ പോകുമ്പോഴും തന്റെ അകമ്പടി കാറുകളുടെ എണ്ണം അഞ്ചില്‍ നിന്നും രണ്ടെണ്ണമായി കുറയ്ക്കാന്‍ താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: