ന്യൂദല്‍ഹി: മുബൈ ബോംബ് സ്ഫോടന പരമ്പരയുടെ സൂത്രധാരനും മാഫിയാ തലവനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ദാവൂദ് എവിടെയാണെന്നത് സംബന്ധിച്ച വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.
അതേസമയം ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന് തയ്യാറായിട്ടില്ലെന്നും രാജ്നാഥ് പറഞ്ഞു.
ഇയാളുടെ അറിയപ്പെടുന്ന വിലാസവും പാക്കിസ്ഥാന്റെ മള്‍ട്ടിപ്പിള്‍ പാസ്പോര്‍ട്ടും എല്ലാവിവരങ്ങളും പാക്കിസ്ഥാന് കൈമാറിയിരുന്നെങ്കിലും യാതൊരു സഹകരണവും ഉണ്ടായിട്ടില്ല. പാക്കിസ്ഥാന്റെ ഇക്കാര്യത്തിലുള്ള മറപടി ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാക്കിസ്ഥാന് മറുപടി നല്കുകയാണെങ്കില് അത് നമുക്കൊരു അവസരമാണ്. ദാവൂദ് വിഷയത്തില്‍ അവര്‍ സഹകരിക്കുന്നില്ലെന്നുള്ള രേഖയായി മാറും അത്. ദാവൂദിനെ കണ്ടെത്തുവാനോ അറസ്റ്റ് ചെയ്യുവാനോ പാക്കിസ്ഥാന് തയ്യാറായിട്ടില്ല.
ഭാരതത്തിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണര്‍ അബ്ദു ബസിദ് ഇസ്ലാമാബാദില് ദാവൂദ് ഇല്ലായെന്നാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം രേഖാമൂലം നല്കുവാനാണ് ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: