പാട്ന: ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, നിതീഷ് കുമാറിന്റെ ജനതാദള്‍( യു) മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി എന്നിവയടക്കമുള്ളവ ലയിച്ച് ജനതാ പരിവാര്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ സാമാജ്വാദി പാര്‍ട്ടി നേതാവ് രംഗത്ത്. മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവാണ് ലയനത്തിന് എതിരെ രംഗത്തുള്ളത്.
ലയനം സമാജ്വാദി പാര്‍ട്ടിയുടെ മരണവാറന്റാകും. ബീഹാറില്‍ ഒരേ ചിഹ്നത്തില്‍ മല്‍സരിക്കുന്നതും ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. ബീഹാര്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ലയനം നടക്കുകയുമില്ല. ലയനത്തിന് തടസങ്ങള്‍ പലതാണ്.
ലയനത്തോടെ സമാജ്വാദിപാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിക്കും. അതോടെ പാര്‍ട്ടി തകരും,രാംഗോപാല്‍ യാദവ് പറഞ്ഞു. ആറു പാര്‍ട്ടികളാണ് ജനതാപരിവാറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: