ന്യൂദല്‍ഹി:അമേഠിയിലെ ഫുഡ് പാര്‍ക്ക് പദ്ധതിക്കായി ഒരു കമ്പനിയും മുന്നോട്ട് വന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്വമില്ലാത്ത നേതാവാണ്. പബ്ളിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഫുഡ് പാര്‍ക്ക് പദ്ധതിയുമായി ഏതെങ്കിലും കമ്പനി രംഗത്ത് വന്നാല്‍ അതിനെ പിന്തുണക്കുമെന്നും പരീക്കര്‍ പറഞ്ഞു.
പബ്ളിസിറ്റിക്ക് വേണ്ടി എന്തൊക്കയോ കാട്ടിക്കൂട്ടുകയാണ് രാഹുല്‍ ചെയ്യുന്നത്. കോര്‍വയില്‍ ആയുധ ഫാക്ടറിക്കായി കോണ്‍ഗ്രസ് 218 കോടിയാണ് ചെലവഴിച്ചത്. എന്നാല്‍ ഒന്നും തന്നെ ഇതുവരെ അവിടെനിന്നും ഉത്പാദിപ്പിക്കപ്പെട്ടിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ വേണ്ടരീതിയില്‍ പഠിക്കാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഇത് അടച്ച് പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: