കൊച്ചി: മാവോയിസ്റ്റ് ഭീകരതയെ മഹത്വവല്‍ക്കരിച്ച് രാജ്യത്തിനെതിരെ നവമാധ്യമങ്ങളിലുള്‍പ്പെടെ ആസൂത്രിത പ്രചാരണം. മാവോയിസ്റ്റ് ആഭിമുഖ്യമുള്ള സംഘടനകളിലെയും തീവ്ര മുസ്ലിം സംഘടനകളിലെയും പ്രവര്‍ത്തകരാണ് രാജ്യദ്രോഹികളെ മഹത്വവത്കരിച്ച് പ്രചരണം നടത്തുന്നത്. അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് മാവോയിസ്റ്റ് നേതാക്കളെന്നും ഇവരെ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയാണെന്നുമാണ് പ്രചരണം. രൂപേഷിന്റെയും ഷൈനയുടെയും മകള്‍ക്കുവേണ്ടി ഫേസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.
നവമാധ്യമങ്ങളില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് അനുകൂല പ്രചാരണം നടന്നുവരുന്നുണ്ട്. ഐടി മേഖലകളില്‍നിന്നും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ക്യാംപസുകളില്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനത്തില്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെ അനുഭാവികളാക്കാനും മാവോയിസ്റ്റുകള്‍ക്ക് സാധിച്ചു. ഇവരെ ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്.
രൂപേഷും ഷൈനയും ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലായതോടെയാണ് വ്യാപക പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമിക്ക് വേണ്ടി ‘പ്രൊട്ടെക്ട് ആമി, പ്രൊട്ടെക്ട് ഹ്യൂമെന്‍ റൈറ്റ്സ്’ എന്ന ഫേസ്ബുക്ക് പേജ് നിലവില്‍ വന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആറായിരത്തോളം ലൈക്കുകളാണ് പേജിന് ലഭിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളെയും പ്രവര്‍ത്തനത്തെയും പിന്തുണക്കുന്ന പോസ്റ്റുകളാണ് പേജിലുള്ളത്.
ആമിയെ മുന്‍നിര്‍ത്തി സഹതാപ തരംഗമുയര്‍ത്തി ആശയങ്ങളുടെ ഒളിച്ചുകടത്തല്‍ ആണ് നടക്കുന്നത്. ഇതേവിഭാഗം തന്നെ ആമി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തുന്നു. നിലവില്‍ ഇത്തരമൊരു വാര്‍ത്ത പോലീസ് സ്ഥിരീകരിക്കുന്നില്ല. ആമിയെ മുന്‍ നിര്‍ത്തി അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുകയാണ് മുന്‍ നക്സലൈറ്റുകളും മതതീവ്രവാദികളും. മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്ന പ്രചരണങ്ങള്‍ നടത്തരുതെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി തന്നെ അഭ്യര്‍ത്ഥിക്കുകയുണ്ടായി.
കൈവെട്ട് ഭീകരരുടേത് ഉള്‍പ്പെടെയുള്ള മുസ്ലിം പത്രങ്ങളാണ് മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കത്തെ വലിയ തോതില്‍ എതിര്‍ക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം പത്രങ്ങള്‍ക്ക് മാവോയിസ്റ്റ് നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തകരും റോള്‍ മോഡലുമാണ്. ചില മനുഷ്യാവകാശ പ്രവര്‍ത്തകും മാധ്യമ പ്രവര്‍ത്തകരും ഇത്തരം പ്രചരണത്തലില് പങ്കാളികളാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: