കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ബസിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 3പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. അറ്റോര്‍ണി ജനറല്‍ ഓഫീസിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസിനുനേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ഈയാഴ്ചയില്‍ ഇത് രണ്ടാമത്തെ തവണയാണ് ഉദേ്യാഗസ്ഥര്‍ ആക്രമണത്തിനിരയാകുന്നത്.
പരിക്കേറ്റവരില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും സാധാരണക്കാരും ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് സിദ്ദിഖ് സിദ്ദിഖി പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ബസിനുനേരെ ആക്രമണം നടന്നത്. സര്‍ക്കാര്‍ ജീവനക്കാരെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഇത്.
അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസിനുനേര്‍ക്ക് ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
ഞായറാഴ്ച രാവിലെ കാണ്ഡഹാറിലെ ഇന്റലിജന്റ് രഹസ്യാനേ്വഷണ ഏജന്‍സി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: