ന്യൂദല്‍ഹി: കുടുംബത്തില്‍ ഒരുബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച ജന്‍ധന്‍ യോജനയുടെ വിജയത്തിനുശേഷം രാജ്യമെമ്പാടുമുള്ള ജനങ്ങളെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നു.
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വില്‍പ്പനയ്ക്കും വാങ്ങലിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയിലൂടെ 12.54 പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്.
ഗ്രാമ പ്രദേശങ്ങളിലെ പാന്‍കാര്‍ഡ് ഉടമസ്ഥരുടെയെണ്ണം നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇവരെ പാന്‍കാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യമെമ്പാടും പ്രത്യേക ക്യാമ്പുകള്‍ നടത്തി 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് ലഭ്യമാക്കുകയാണ് പദ്ധതി. രാജ്യത്തെ ഭൂരിഭാഗം നികുതി ദായകര്‍ക്കും പാന്‍ കാര്‍ഡില്ലെന്ന് കേന്ദ്ര ധനകസഹമന്ത്രി ജയന്ത് സിന്‍ഹ അടുത്തിടെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: