കൊല്ലം: കൊല്ലം ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ രാവിലെ എട്ട് മണിക്കാണ് പരിപാടി ആരംഭിച്ചത്.
30133 പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 109 പേര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി പറയാം.പരാതികള്‍ സ്വീകരിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്റെ 60 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം കോളേജും പരിസരപ്രദേശങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. പ്രധാന വേദിയിലടക്കം പോലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാല്പതിനായിരം പേര് എത്തുമെന്നാണ് പ്രതീക്ഷ. പോലീസുകാര്‍ക്ക് പുറമെ 100 സ്റ്റുഡന്റ് പോലീസ് കേഡറ്റും സുരക്ഷയ്ക്കും പരിപാടിക്കെത്തുന്നവരെ സഹായിക്കാനുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍, കൊല്ലം റൂറല്‍ എസ്.പി., ഒരു എ.എസ്.പി., 11 എ.സി.പി.ഡിവൈ.എസ്.പി.മാര്‍, 15 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിന്റെ വിപുലമായ ക്രമീകരണങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കല്ലുംതാഴം, കടപ്പാക്കട വഴി ആലപ്പുഴയ്ക്ക് പോകണം. ആലപ്പുഴയില്‍ നിന്നുള്ളവ ചിന്നക്കട, കൊച്ചുപിലാമൂട്, ആര്.ഒ.ബി. വഴി തിരുവനന്തപുരത്തേക്ക് പോകണം. ചെമ്മാന്മുക്ക്കടപ്പാക്കട റോഡില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ചിന്നക്കടയില്‍ അടച്ചിട്ടിരിക്കുന്ന ദേശീയപാത ഒരു ദിവസത്തേക്ക് തുറന്നുകൊടുക്കും. റോഡിലുണ്ടായിരുന്ന തടസ്സങ്ങളൊക്കെ നീക്കി ഗതാഗതയോഗ്യമാക്കി.
അതിനിടെ ജനസമ്പര്‍ക്കത്തെ തുടര്‍ന്ന് ഫാത്തിമാ കോളേജില്‍ തിങ്കളാഴ്ച നടക്കേണ്ട കേരള സര്‍വകലാശാല പരീക്ഷകള്‍ വിമലഹൃദയ സ്കൂളിലെ സബ് സെന്ററിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: