ചെന്നൈ: ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്തുന്നു. ഈ മാസം 17നു സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണു സൂചന. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയായതോടെയാണു ജയ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്തുന്നത്.
നിലവിലെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മറ്റുമന്ത്രിമാരും ജയലളിതയെ പോയസ് ഗാര്‍ഡനിലെത്തി സന്ദര്‍ശിച്ചിരുന്നു. ജയലളിതയോട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരികെയെത്തണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു.
പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്താന്‍ ജയലളിത തീരുമാനിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും.
തുടര്‍ന്ന് എഐഎഡിഎംകെ നിയമസഭാകക്ഷി യോഗം ചേര്‍ന്നു ജയയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണു എംഎല്‍എ സ്ഥനത്തുനിന്നും ജയ അയോഗ്യയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: