ബംഗളൂരു: 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണു ജയലളിതയ്ക്കെതിരെയുള്ള കേസ്.
- 1996 ജൂണ്‍ 14 : തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 199196 കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് ജനതാ പാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി ജയലളിതയ്ക്കെതിരെ പരാതി നല്കുന്നു. ഒരു രൂപ മാത്രം ശമ്പളം വാങ്ങുന്നതായി പ്രഖ്യാപിച്ച കാലയളവില്‍ അവരുടെ സമ്പാദ്യമായ 66.65 കോടി രൂപയുടെ ആസ്തി വരവില്‍ കവിഞ്ഞതാണെന്നായിരുന്നു ആരോപണം.
- 1996 ജൂണ്‍ 18: ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
- 1996 ജൂണ്‍ 21: ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പരാതിയുടെ അന്വേഷണ ചുമതല ഡി.എസ്.പി. ലതികാ സരണിന് നല്കി.
- 1996 ഒക്ടോബര്‍ : വിജിലന്‍സ് എഫ്.ഐ.ആര് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജയലളിതയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍ ,രത്നകമ്മലുകള്‍, 19 കാറുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
- 1996 ഡിസംബര്‍ 7 : ജയലളിത അറസ്റ്റ് ചെയ്യപ്പെട്ടു.
- 1997 ജൂണ്‍ 4 : ചെന്നൈ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജയലളിത, ശശികല, ഇളവരശി, സുധാകരന് എന്നിവര്‍ക്കെതിരെ ഐ.പി.സി. 120ആ, അഴിമതി നിരോധന നിയമം 13(2), 13(1)(ല) എന്നിവ പ്രകാരം കുറ്റപത്രം ഫയല്‍ ചെയ്തു.
- 1997 ഓക്ടോബര്‍ 1 : മദ്രാസ് ഹൈക്കോടതി സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ വിചാരണ ചെയ്യുന്നതിനായി ഗവര്‍ണര്‍ എം.ഫാത്തിമാ ബീവി അനുമതി നല്‍കിയതിനെതിരെ നല്കിയ ഹര്‍ജിയടക്കം ജയലളിത നല്കിയ മൂന്ന് ഹര്‍ജികള്‍ തള്ളുന്നു.
- 1997 ഓക്ടോബര്‍ 21 : ചെന്നൈ പ്രത്യേക കോടതി ആരോപണവിധേയരായവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നു. വിചാരണ നടപടികള്‍ അനന്തമായി നീളുന്നു.
2000 ആഗസ്തിനുള്ളില്‍ പത്തു പേരൊഴിച്ച് 250 സാക്ഷികളെ വിസ്തരിക്കുന്നു.
- 2001 മേയ് 14 : എ.ഐ.ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തുന്നു. ജയലളിത മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുന്നു. എന്നാല്‍ 2000ല്‍ നടന്ന തമിഴ്നാടു സ്മോള്‍ ഇന്റസ്ട്രീസ് കോര്പ്പറേഷന് കേസിന്റെ അടിസ്ഥാനത്തില്‍ വന്ന സുപ്രീം കോടതി വിധിയാല്‍ അവരുടെ മുഖ്യമന്ത്രിപദവി അസാധുവാക്കപ്പെട്ടു.
- 2001 സെപ്തംബര്‍ 21 : വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.
- 2002 ഫെബ്രുവരി 21 : ഉപതിരഞ്ഞെടുപ്പില്‍ ആണ്ടിപ്പെട്ടി മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നു. മൂന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു.
എ.ഐ.ഡി.എം.കെ. അധികാരത്തിലെത്തിയതോടെ പല സാക്ഷികളും കൂറു മാറുന്നു.
- 2002 മാര്‍ച്ച് 2 : വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.
- 2003 ഫെബ്രുവരി 28 : എ.ഐ.എ.ഡി.എം.കെ ഭരണം കേസില്‍ സ്വാധീനിക്കുന്നതിനാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സെക്രട്ടറി കെ. അന്പഴകന് സുപ്രീംകോടതിയെ സമീപിച്ചു
- 2003 നവംബര്‍ 18: സുപ്രീംകോടതി വിചാരണ ബാംഗ്ലൂര്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു.
- 2005 മാര്‍ച്ച് : ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നു
- 2005 ഫെബ്രുവരി 19 : സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബി.വി. ആചാര്യയെ കര്‍ണാടക സര്‍ക്കാര്‍ നിയമിക്കുന്നു.
- 2010 ഡിസംബര്‍ 2011 ഫെബ്രുവരി : കോടതിയില്‍ സാക്ഷികളുടെ പുനര്‍വിചാരണ.
- 2011 ഓക്ടോബര്‍ 20,21, നവംബര്‍ 22,23 : ജയലളിത ബാംഗ്ലൂര്‍ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായി 1339 ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
- 2012 ആഗസ്ത് 13 : സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യ സ്ഥലംമാറ്റിയതിലുള്ള അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ചു.
- 2013 ഫെബ്രുവരി 2 : കര്‍ണാടക സര്‍ക്കാര്‍ ജി. ഭവാനി സിംഗിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
- 2013 ആഗസ്ത് 26 : ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കാതെ കര്‍ണാടക സര്‍ക്കാര്‍ സിംഗിന്റെ നിയമനം പിന്‍വലിച്ചു.
- 2013 സെപ്തംബര്‍ 30 : സുപ്രീം കോടതി അദ്ദേഹത്തെ പുനര്‍നിയമിച്ചു.
- 2014 ഫെബ്രുവരി 28 : വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഭവാനി സിംഗിനെ കോടതി നിമര്‍ശിച്ചു.
- 2014 ആഗസ്ത് 28 : വിചാരണ അവസാനിച്ചു. സെപ്തംബര്‍ 20ന് വിധി പറയാന്‍ കോടതി തീരുമാനമായി.
- 2014 സെപ്തംബര്‍ 15 : സുരക്ഷാകാരണം പരിഗണിച്ച് വിധി പറയുന്ന വേദി മാറ്റണമെന്ന് ജയലളിതയുടെ ഹര്‍ജി.
- 2014 സെപ്തംബര്‍ 16 : ഹര്‍ജി അംഗീകരിക്കുന്നു. വിധി പറയല്‍ സെപ്തംബര്‍ 27 ലേക്കും, പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ പരിസരത്തെ കോടതിയിലേക്കും മാറ്റി.
- 2014 സെപ്തംബര്‍ 27 : കോടതി വിധി പ്രസ്താവിച്ചു. നാലു വര്‍ഷം തടവും 100 കോടി പിഴയും.
- 2014 സെപ്തംബര്‍ 29: ജയലളിത അപ്പീലുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു
- 2014 സെപ്തംബര്‍ 30: കര്‍ണാടക ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി
- 2014 ഒക്ടോബര്‍ 1: അപ്പീല്‍ കേള്‍ക്കാന്‍ ഹൈക്കോടതി പുതിയ ബെഞ്ച് രൂപീകരിച്ചു
- 2014 ഒക്ടോബര്‍ 2: കേസ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി
- 2014 ഒക്ടോബര്‍ 7: ജയലളിതയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു
- 2014 ഒക്ടോബര്‍ 9: ജാമ്യത്തിനായി ജയ സുപ്രീംകോടതിയില്‍
- 2014 ഒക്ടോബര്‍ 17: സുപ്രീംകോടതി ജാമ്യം അനുവദിച്ചു,? കേസ് 2015 മേയ് 12നകം തീര്‍ക്കണമെന്ന് നിര്‍ദ്ദേശം
- 2015 മേയ് 11: ജയലളിതയുടെ അപ്പീല്‍ അനുവദിച്ചു കൊണ്ട് ശിക്ഷ റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: