കൊച്ചി: എല്‍എല്‍എം പരീക്ഷയ്ക്കിടെ തൃശൂര്‍ ഐജി ടി ജെ ജോസ് കോപ്പിയടിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര വകുപ്പിനു സമര്‍പ്പിക്കുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി. ഐജിക്കെതിരെ ശക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലെങ്കില്‍ കേരളത്തിലെ പോലീസ് കൂടുതല്‍ തെറ്റുകളിലേക്കു പോകും. അധികാര ദുര്‍വിനിയോഗത്തില്‍ നിന്നും പോലീസിനെ അകറ്റുന്നതു മാധ്യമങ്ങളാണെന്നും അന്വേഷണ ചുമതലയുള്ള എഡിജിപി ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: