ഏലൂര്‍: പാതാളത്ത് വീടിനു മുന്നില്‍ രൂപംകൊണ്ട കുഴി ജനങ്ങളെ ഭീതിയിലാഴ്ത്തി. പാതാളം ഹെല്‍ത്ത് സെന്ററിന്റെ പിറകുവശം ഏഴാം വാര്‍ഡില്‍ ഇന്ദിരയുടെ വീടിന്റെ മുന്നിലാണ് കഴിഞ്ഞ ദിവസം 10 ഇഞ്ച് വട്ടത്തില്‍ അപ്രതീക്ഷിതമായി കുഴി രൂപപ്പെട്ടത്. ദിവസം ചെല്ലുന്തോറും കുഴിയുടെ വട്ടവും ആഴവും കൂടിവരികയാണ്. ഇപ്പോള്‍ 11 അടിയോളം താഴ്ചയുമുണ്ട്. അതില്‍ നിറയെ വെളളവുമുണ്ട്. ഇതോടെ വീടിന്റെ നിലനില്‍പ്പും അപകടത്തിലായി.
ഇന്നലെ രാവിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ജീവനക്കാര്‍ എത്തി പരിശോധന നടത്തി. കുഴിയില്‍ നിന്നും വെളളം ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം കിട്ടാന്‍ രണ്ടു ദിവസം വേണ്ടിനരുമെന്ന് പറയുന്നു. പോലീസിലും മുനിസിപ്പാലിറ്റിയിലും അറിയിച്ചിട്ട് ആരുമെത്തിയില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു.
ആകെയുളള 3 സെന്റ് സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്. കുഴി വികാസം പ്രാപിച്ചതോടെ പരിസരങ്ങളിലുള്ള ചെറിയ കുട്ടികളെയെല്ലാം നാട്ടുകാര്‍ ബന്ധു വസതികളില്‍ ആക്കിയിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഇന്ദിരയും കുടുംബവും.
ക്യാപ്ഷന്‍ പാതാളത്തിനു സമീപം ഇന്ദിരയുടെ വീടിനു മുന്നില്‍ രൂപപ്പെട്ട കുഴി
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: