ചെന്നൈ: രാജസ്ഥാന് റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്. അശ്വിനെക്കൊണ്ട് പന്തെറിയിക്കാത്തതിനെ ന്യായീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്ടന് മഹേന്ദ്ര സിങ് ധോണി. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ 12 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 5 വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ റോയല്‍സിന്റെ മറുപടി 9ന് 145ല്‍ ഒതുങ്ങി. നാലു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജ ചെന്നൈയുടെ ബൗളിങ് ഹീറോ; ബാറ്റിങ് സ്റ്റാര്‍ 81 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവും. മത്സരത്തില്‍ അശ്വിന്റെ സേവനം ധോണി ഉപയോഗപ്പെടുത്തിയിരുന്നില്ല.
ജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
അശ്വിന് എറിയേണ്ട കാര്യമുണ്ടായിരുന്നില്ല. രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ കളിച്ചു. അതിനാല്‍ അശ്വിനെ പന്തേല്പ്പിക്കേണ്ടെന്ന് നിശ്ചയിച്ചു, ധോണി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ മക്കല്ലം നന്നായി ബാറ്റ് ചെയ്തെന്നും എംഎസ്ഡി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: