മാഡ്രിഡ്: ക്ലേ കോര്‍ട്ടിലെ രാജാവാണ് റാഫേല്‍ നദാല്‍. ആ പട്ടം സ്പാനിഷ് താരത്തിന് അഴിച്ചുവെയ്ക്കേണ്ടിവരുമോ. ഫ്രഞ്ച് ഓപ്പണിനു മുന്‍പ് കളിമണ്‍ പ്രതലത്തില്‍ ഒരു കിരീടമെന്ന റാഫയുടെ മോഹം പൊലിഞ്ഞു.
മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസ് ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയോട് മുട്ടുകുത്തിയ നദാല്‍ കിരീടം കൈവിട്ടു. 6-3, 6-2 എന്ന സ്കോറിന് മുറെയുടെ അനായാസ ജയം. ക്ലേ യില്‍ മുറെ നദാലിനെ തോല്‍പ്പിക്കുന്നതും മാസ്റ്റേഴ്സ് ട്രോഫി നേടുന്നതും ഇതാദ്യം. മോണ്ടെ കാര്‍ലോയ്ക്കും ബാഴ്സലോണയ്ക്കും പിന്നാലെ മാഡ്രിഡിലേറ്റ പരാജയം നദാലിന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത ആഘാതമായി.
കലാശക്കളിയുടെ ആദ്യന്തം നദാലിനെ കോര്‍ട്ടിന്റെ മൂലയ്ക്കൊതുക്കിയ മുറെ ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ത്തെ 14 പോയിന്റുകളില്‍ 12ഉം നേടിയ മുറെ ശക്തനായ പ്രതിയോഗിയെ പ്രതിരോധത്തിലാക്കി. ആഴവും മൂര്‍ച്ചയുമുള്ള റിട്ടേണുകളിലൂടെ മുറെ നിലവാരം കാത്തപ്പോള്‍ പിഴവുകള്‍ നിറഞ്ഞ നദാലിന് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. തോല്‍വിയോടെ നദാല്‍ ലോക റാങ്കില്‍ ഏഴാമതേക്കു പിന്തള്ളപ്പെട്ടു. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് മുറെ ആദ്യ പത്തിന് പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: