തിരുവനന്തപുരം: സംസ്ഥാനത്ത് ഏകജാലക സംവിധാനം വഴിയുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ ഈ മാസം 25 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ജൂണ്‍ 10 നാണ് ആദ്യ അലോട്ട്മെന്റ്. 3,61,130 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതില്‍ 2.38,944 മെറിറ്റ് സീറ്റുകളാണ്.
എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അച്ചടിച്ച അപേക്ഷകളും പൂരിപ്പിച്ച് നല്‍കാം . ജൂണ്‍ 3നാണ് ട്രയല്‍ അലോട്ട്മെന്റ് ജൂണ 10ന് ആദ്യ അലോട്ട്മെന്റും നടക്കും,. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവച്ചശേഷം അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്കായി സമര്‍പ്പിക്കണം.
ഓരോ ജില്ലയിലെ വിദ്യാര്‍ഥികളും അതാത് ജില്ലയിലെ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.
സംസ്ഥാനത്ത് ജൂലൈ ഒന്നിനാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്്. സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ അഞ്ചിന് ആരംഭിച്ച് പ്രവേശന നടപടികള്‍ 31 ഓടെ പൂര്‍ത്തിയാക്കും.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ നിന്നു വെരിഫിക്കേഷന് നടത്തിയാല്‍ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കൂ. 25 രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനായി ആദ്യഘട്ട അലോട്ട്മെന്റിനു മുമ്പായി ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരി ക്കും. തുടര്‍ന്ന് ഈ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷയോടൊപ്പം നല്കി യ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസരമാണിത്.
സ്കൂളുകള്‍ മാറുന്നതും വിഷയ കോമ്പിനേഷനുകള്‍ മാറ്റംവരുത്തുന്നതും ഉള്‍പ്പെടെയുള്ളവ ഈ ഘട്ടത്തിലും അനുവദിക്കും. ട്രയല്‍ അലോട്ട്മെന്റിനു ശേഷമാണ് മുഖ്യ അലോട്ട്മെന്റ് പ്രക്രിയ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: