തിരുവനന്തപുരം: യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനമായത്.
കേരള കോണ്‍ഗ്രസ്എമ്മിന്റെ ആവശ്യം പരിഗണിച്ചാണു യുഡിഎഫിന്റെ തീരുമാനം.എല്ലാ മേഖലാ ജാഥകളും മാറ്റണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസും മറ്റു ഘടകക്ഷികളും ഇതിനോട് യോജിച്ചില്ല.
തുടര്‍ന്നാണ് മാണി ഗ്രൂപ്പ് നിലപാടില്‍ അയവ് വരുത്തിയത്. പുതിയ തീയതി ധനമന്ത്രി കെ.എം.മാണിയുമായി ആലോചിച്ച് തീരുമാനിക്കും. മറ്റ് മേഖലാജാഥകള്‍ മുന്‍ നിശ്ചയപ്രകാരം നടത്താനും യോഗത്തില്‍ തീരുമാനമായി. വിദേശയാത്രയില്‍ ആയതിനാല്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല. മദ്ധ്യമേഖലാ ജാഥകളുടെ ചുമതല മാണി ഗ്രൂപ്പിനാണ്.
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാതെ ഉടന്‍ അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമെന്ന നിലയ്ക്കാണ് മേഖലാ ജാഥകള്‍ മാറ്റി വയ്ക്കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടത്. യു.ഡി.എഫിലെ രണ്ടാം ഘടകകക്ഷിയായ മുസ്ളീംലീഗ് മേഖലാ ജാഥകള്‍ നിശ്ചയിച്ചതു പോലെ നടക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉന്നയിച്ചത്.
എന്നാല്‍ ജാഥ എന്നു നടത്തും എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. വിദേശത്തുള്ള കെ.എം. മാണിയുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ മറ്റു രണ്ടു മേഖലാജാഥകളും നിശ്ചയിച്ച സമയത്തു നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: