അമേഠി: മൂന്ന് തലമുറകളായി കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കര്‍ഷകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചിരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അമേഠിയില്‍ കിസാന്‍ പഞ്ചായത്തില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന പത്ത് വര്‍ഷക്കാലം കര്‍ഷകരെ അവഗണിക്കുകയായിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേഠിയെ അവഗണിച്ചു. ഇപ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിക്കുവാനും മുതലക്കണ്ണീരൊഴുക്കുവാനും മാത്രമാണ് രാഹുലിന്റെ ശ്രമം.
2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് അമേഠിയില്‍ ഫുഡ് പാര്‍ക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ രാഹുല്‍ ഒന്നും ചെയ്തില്ല.
മഴമൂലം വിളനാശമുണ്ടായ കര്‍ഷകര്‍ക്ക് സമാശ്വാസമേകും. കര്‍ഷകരില്‍നിന്നും കേടായ ഗോതമ്പ് വാങ്ങും. കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്ന മെയ് 26ന് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതി ആരംഭിക്കുകയും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. 25000 ബിപിഎല്‍ അംഗങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരും.
അമേഠിയിലെ കര്‍ഷകര്‍ക്ക് സമാശ്വാസമേകികൊണ്ട് അവര്‍ക്ക് ആവേശമേകിയ സന്ദര്‍ശനമായിരുന്നു സ്മൃതിയുടെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: