ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനവും നിര്‍ണ്ണായകവുമായ ചൈനീസ് സന്ദര്‍ശനത്തിന് ഇന്ന് യാത്രതിരിക്കും. നാളെ രാവിലെ 7.30ന് ചൈനീസ് പ്രസിഡന്റിന്റെ മാതൃനഗരമായ സിയാനില്‍ പ്രസിഡന്റ് സീ ജിന്‍ പിങ് മോദിയെ സ്വീകരിക്കും. ചൈനീസ് പ്രസിഡന്റ് കഴിഞ്ഞ സപ്തംബറില്‍ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ മോദിയുടെ മാതൃനഗരമായ അഹമ്മദാബാദിലാണ് ആദ്യമെത്തിയത്.
ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാനപരമായ നിയമങ്ങള്‍ ഉണ്ടാക്കുമെന്ന് ഭാരതത്തിലെ ചൈനീസ് അംബാസഡര്‍ ലീ യൂഷെങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലീ ഇക്കാര്യം പറഞ്ഞത്.
അതിര്‍ത്തി തര്‍ക്കങ്ങളുടെ സ്ഥായിയായ പരിഹാരത്തിന് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഇരുരാജ്യങ്ങളും ഇതിനായി ശ്രമിക്കും. ചുവപ്പ് നാടകള്‍ ഒഴിവാക്കി നിക്ഷേപത്തിനുള്ള സാഹചര്യമാണ് ഭാരതം ഒരുക്കിയിരിക്കുന്നത്. 1000 കോടി ഡോളറിന്റെ വ്യാപാര സാധ്യതകളാണ് ഇരുരാജ്യങ്ങളിലുമുള്ളത്.
വാണിജ്യം, സാമ്പത്തികം, റെയില്‍വേ, സൈബര്‍ സ്പേസ്, മറൈന്‍ സയന്‍സ്, മീഡിയ, വൊക്കേഷണല്‍ ട്രൈനിങ് തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: