കൊച്ചി: മാവോയിസ്റ്റുകളുടെയും ഇസ്ലാമിക ഭീകരരുടെയും ലക്ഷ്യവും പ്രവര്‍ത്തനവും ഒന്നാണെന്നതിന്റെ കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുന്നു. മുന്‍കാലങ്ങളിലെ നിരവധി മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് തീവ്ര ഇസ്ലാമിക സംഘടനകളുടെ മെഗാഫോണുകളായാണ്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് മുന്‍ നക്സലൈറ്റുകളായ ടി.എന്‍. ജോയിയുടെയും എ.വാസുവിന്റെയും ഇപ്പോഴത്തെ ജീവിതം.
കോഴിക്കോട് കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണക്കേസിലെ സൂത്രധാരനായിരുന്ന ടി.എന്‍. ജോയ് അടുത്തിടെയാണ് ഇസ്ലാം മതം സ്വീകരിച്ചത്. പേര് നജ്മല്‍ ബാബു എന്ന് മാറ്റുകയും ചെയ്തു. ഇസ്ലാം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരായ പ്രതിഷേധമെന്നാണ് ‘മതമില്ലാത്ത ജീവനി’ല്‍ ‘സുന്നത്ത്’ നടത്തുന്നതിന് ജോയ് വിശദീകരണം നല്‍കിയത്.
മുസ്ലിങ്ങള്‍ ഇസ്ലാമിക ഭീകരരാല്‍തന്നെ വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുമ്പോള് ഭീകരപ്രവര്‍ത്തനത്തിന് മറയിടാന്‍ കാലങ്ങളായി ഉയര്‍ത്തുന്ന അതേ ഇരവാദമാണ് ടി.എന്‍. ജോയിയുടെയും. ഇസ്ലാമിക ഭീകരതയും മാവോയിസവും തമ്മിലുള്ള അതിര്‍ത്തികള്‍ അലിഞ്ഞില്ലാതാവുന്നത് ഇതില്‍ കാണാം. ഇസ്ലാമിക ഭീകരതയ്ക്ക് ഇരയാക്കപ്പെട്ടുക്കൊണ്ടിരിക്കുന്നവരുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ജോയിയുടെ നിശബ്ദത ഒരു നക്സലൈറ്റിന്റേതല്ല; ഇസ്ലാമിക ഭീകരവാദിയുടേതാണ്.
തിരുനെല്ലി നക്സല്‍ ആക്രമണത്തില്‍ പ്രതിയായി ഏഴ് വര്‍ഷം തടവ് അനുഭവിച്ച എ.വാസു ഇന്ന് കൈവെട്ട് ഭീകരരുടെ മുഖ്യ സംഘാടകനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായാണ് വാസുവിന്റെ ഇപ്പോഴത്തെ ‘വിപ്ലവ പ്രവര്‍ത്തനം’. അതോടൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെതന്നെ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ ഭാരവാഹിയുമാണ്. മാവോയിസ്റ്റുകളെയോ ഇസ്ലാമിക ഭീകരരെയോ അറസ്റ്റ് ചെയ്താല്‍ മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയും ആരോപിച്ച് രംഗത്തെത്തുകയാണ് ഈ തൊഴിലാളി നേതാവിന്റെ പ്രധാന തൊഴില്‍.
അഖിലേന്ത്യാ തലത്തില്‍ തന്നെ മാവോയിസ്റ്റുകളുടെയും ഇസ്ലാമിക ഭീകരരുടെയും പൊതുവേദി രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ തടവുകാരുടെ വിമോചന പ്രസ്ഥാനം എന്ന പേരിലാണ് ഇതിന്റെ പ്രവര്‍ത്തനം. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന എസ്.എ.ആര്. ഗീലാനിയാണ് ദേശീയതലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ഇസ്ലാമിക ഭീകകരവാദികളുടെയും മാവോയിസ്റ്റുകളുടെയും കുറുമുന്നണിയാണിത്. കേരളത്തില്‍ മുണ്ടൂര്‍ രാവുണ്ണിയുള്പ്പെടെയുള്ള നക്സലൈറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ആശയപ്രചാരണം നടത്തി മുസ്ലീം ഭീകരര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുകയാണ് വിപ്ലവകാരികള്‍ ചെയ്യുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ദളിത് ചിന്തകര്‍ തുടങ്ങിയ വേഷങ്ങളിലെല്ലാം ഇത്തരം കൂട്ടിക്കൊടുപ്പുകാരെ കാണാം. ഇതിന് മുസ്ലിം മതതീവ്രവാദികളുടെ സൗജന്യങ്ങള്‍ കൈപ്പറ്റുന്ന സാംസ്കാരിക നായകരുടെ പിന്തുണയുമുണ്ടാകും.
ഇത്തരത്തില്‍ ദളിത് വിഭാഗത്തെ മാവോയിസ്റ്റുകളുമായും മുസ്ലിം ഭീകരവാദികളുമായും കൂട്ടിക്കെട്ടാനുള്ള ഒരു പദ്ധതിയാണ് ദളിത് ഹ്യൂമന്‍ റൈറ്റ്സ് (ഡിഎച്ച്ആര്‍എം) എന്ന സംഘടനയുടെ പ്രവര്‍ത്തനം. മതമില്ലെന്ന് പറയുന്നവര്‍ തീവ്ര മുസ്ലിംസംഘടനകളുടെ വേദിയില്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നതും കാണാം. മാവോയിസ്റ്റ് ആശയത്തെ മുസ്ലിം പത്രങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നത് ഇതിന്റെ പ്രത്യുപകാരമാണ്.
ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മുഖപത്രങ്ങള്‍ മുന്‍ നക്സലൈറ്റുകളുടെ പുനരധിവാസ കേന്ദ്രമാണിന്ന്. ശരാശരി മുസ്ലിമിനെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ ഈ കൂട്ടുകെട്ട് ആഴത്തില്‍ വേരൂന്നുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: