ദുബായ്: ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാമത്. ദക്ഷിണാഫ്രിക്ക (122 പോയിന്റ്) ഒന്നാം സ്ഥാനത്ത് തുടരുന്നു. 108 പോയിന്റുമായി ഓസ്ട്രേലിയ രണ്ടാമത്. ഇന്ത്യയ്ക്കൊപ്പം ന്യൂസിലന്‍ഡിനും 99 പോയിന്റെങ്കിലും നേരിയ വ്യത്യാസത്തില്‍ കിവികള്‍ മൂന്നാം സ്ഥാനത്ത്. 2012 മെയ് മുതലുള്ള പ്രകടനങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങെന്നത് ഇന്ത്യയ്ക്കു നേട്ടമായി. മറ്റു ടീമുകളുടെ പോയിന്റ് നഷ്ടം ന്യൂസിലന്‍ഡിനെയും തുണച്ചു.
ഇംഗ്ലണ്ട് (97), പാക്കിസ്ഥാന് (97), ശ്രീലങ്ക (96), വെസ്റ്റിന്‍ഡീസ് (84), ബംഗ്ലാദേശ് (39), സിംബാബ്വെ (അഞ്ച്) എന്നിവര്‍ അഞ്ചു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയൊഴിച്ച് മറ്റു മുന്‍നിര ടീമുകള്‍ തമ്മില്‍ കാര്യമായ അന്തരമില്ലെന്നതും പ്രത്യേകത. ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും മുന്‍നിരക്കാരെ മറികടക്കാനാകുന്നില്ല.
അടുത്തിടെ നടന്ന പരമ്പരകളില്‍ പാക്കിസ്ഥാനെ ബംഗ്ലാദേശും, വെസ്റ്റിന്‍ഡീസിനെ സിംബാബ്വെയും മുള്‍മുനയില്‍ നിര്ത്തിയെന്നതൊഴിച്ചാല് കാര്യമായ പ്രകടനത്തിനായിട്ടില്ല പിന്‍നിരക്കാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: