ഇസ്ലാമബാദ്: കറാച്ചിയില്‍ ബസ് തടഞ്ഞുനിര്‍ത്തി താലിബാന് ഭീകരര്‍ യാത്രക്കാരെ വെടിവെച്ചുകൊന്നു. സ്ത്രീകളടക്കം 47 പേര് കൊല്ലപ്പെട്ടു. പതിനാറോളം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവര്‍ ഷിയാ മുസ്ലിങ്ങളാണ്.
ഇന്നലെ രാവിലെയാണ് സംഭവം. കറാച്ചി നഗരത്തിലെ സഫൂറ ചൗക്കില്‍ വച്ച്, ബൈക്കുകളില്‍ എത്തിയ ആറു ഭീകരര്‍ ബസ് തടഞ്ഞു നിര്‍ത്തി ഉള്ളില്‍ അതിക്രമിച്ച് കടന്ന് തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
ബസില്‍ സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 16 സ്ത്രീകള്‍ അടക്കം 43 പേര് വെടിയേറ്റ് മരിച്ചുവീണു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിക്കവര്‍ക്കും തൊട്ടടുത്തു നിന്നാണ് വെടിയേറ്റത്. ആദ്യം ഡ്രൈവറെയാണ് കൊന്നത്. മരിച്ചവരുടെയെല്ലാം നെറ്റിയിലാണ് വെടിയേറ്റിരിക്കുന്നത്. പിടിച്ചു നിര്‍ത്തി നെറ്റിയിലേക്ക്
വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇതു നല്കുന്ന സൂചന. ബസിലും വെടിയുണ്ടയേറ്റതിന്റെ പാടുകളുണ്ട്. 9 എംഎം റൈഫിളുകള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. ഷിയാ വിഭാഗത്തില്‍ പെടുന്ന ഇസ്മായില്‍ വംശക്കാരുടെ അസര്‍ ഗാര്ഡന് കോളനിയിലെ ബസായിരുന്നു. കൂട്ടക്കൊലയ്ക്കു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇസ്മായേല്‍ ഷിയാ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്നു ബസ്.
60ലേറെ ഒഴിഞ്ഞ വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പാക്കിസ്ഥാനില്‍ ഷിയാ വംശക്കാര്‍ ന്യൂനപക്ഷമാണ്. അവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. കറാച്ചി ആക്രമണം അങ്ങേയറ്റം ദുഃഖകരവും, അത്യന്തം അപലപനീയവുമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: