ന്യൂദല്‍ഹി: ആലപ്പുഴ സായിയില്‍ പെണ്‍കുട്ടി വിഷക്കായ കഴിച്ചു ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. സായിയില്‍ റാഗിംങ്ങോ മാനസിക ശാരീരിക പീഡനമോ നടന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സായി ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആലപ്പൂഴ സായി സ്കൂളില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുമെന്നു മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സായി സെന്ററുകളില്‍ ഹെല്പ്ലൈനുകള് ആരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും തങ്ങളുടെ പ്രശ്നങ്ങള്‍ ഹെല്പ്ലൈനില് അറിയിക്കാമെന്നും സെന്ററുകളില്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: