ചണ്ഡിഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കാന്‍ ഹരിയാനാ സര്‍ക്കാര്‍ പ്രത്യേക ഉന്നതതല സമിതിയെ നിയോഗിക്കുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയില്‍ അനധികൃതമായി കോടികളുടെ ഭൂമിയിടപാടുകളാണ് റോബര്‍ട്ട് വാദ്രയുടെ പേരിലുള്ള കമ്പനി നടത്തിയത്.
ഉന്നതതല അന്വേഷണ സംഘത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കൈകൊള്ളും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റീസ് സ്വതന്ത്ര കുമാര്‍ അദ്ധ്യക്ഷനായുള്ള പാനലായിരിക്കും അന്വേഷണം നടത്തുകയെന്നാണ് സൂചന.
വാദ്രയുടെ ഭൂമിയിടപാട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് ഹരിയാനയുടെ ചുമതല വഹിക്കുന്ന ബിജെപി ദേശീയ സെക്രട്ടറി പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. അനേഷണം രാഹുലിന്റെ സൂട്ടും ബൂട്ടും ഇട്ട അളിയനെതിരെയാണെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ്ജ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലെ സിഎജി റിപ്പോര്‍ട്ടില്‍ ഭൂപീന്ദര്‍ സിങ് ഹോഡയുടെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനധികൃതമായി റോബര്‍ട്ട് വാദ്രയുടെ ഉള്‍പ്പടെയുള്ള ബില്‍ഡേഴ്സിന് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തതായി വിമര്‍ശിച്ചിരുന്നു. നിയമസഭയില്‍ വച്ച 2013-14ലെ റിപ്പോര്‍ട്ടില്‍ ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ വന്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാണിക്കുന്നു. നിസ്സാരതുകയ്ക്ക് വാങ്ങിയ 3.5 ഏക്കര്‍ ഭൂമി വന്‍തുകയ്ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: